ലോക ചെസ്സ് ഫെഡറേഷന്റെ ആർബിറ്റർ പദവി സ്വന്തമാക്കി ആലപ്പുഴ സ്വദേശി അജീഷ് റഹ്‌മാൻ. ഏഷ്യൻ ചെസ് ഫെഡറേഷന്റെയും ഇറാഖ് ചെസ് ഫെഡറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര സെമിനാറിലും പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് അജീഷ് ഈ നേട്ടം കൈവരിച്ചത്. പരീക്ഷയിൽ നാലാം റാങ്ക് നേടി. ഇതോടെ ഫിഡെ ‘യെല്ലോ പാനലിലും’ അജീഷ് റഹ്‌മാൻ ഇടംപിടിച്ചു.
സംസ്ഥാന തൊഴിൽ വകുപ്പ് ജീവനക്കാരനായ ഇദ്ദേഹം ആലപ്പുഴ കരളകം സ്വദേശിയാണ്. മാതാവ് ഐഷാബീവി. സുമയ്യയാണ് ഭാര്യ. റൈഹ നൗറീൻ, റൈന നഹൽ, റൈഷ നാസ്നീൻ എന്നിവർ മക്കളാണ്.
കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ാമത് ജിമ്മി ജോർജ് അവാർഡ് ട്രിപ്പിൾ ജമ്പ് താരം എൽദോസ് പോൾ ഏറ്റുവാങ്ങി. ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് എൽദോസ് പോളിന് അവാർഡ് കൈമാറി. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ജിമ്മി ജോർജ് അവാർഡ് കമ്മിറ്റി ചെയർമാൻ ജോസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.സെൻ്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറിയിൽ, കേ
മലയാളിയായ മുൻ അന്താരാഷ്ട്ര വനിതാ ഫുട്ബാൾ താരവും, ഒളിമ്പിക്സ് മത്സരങ്ങൾ ഉൾപ്പടെ നിയന്ത്രിച്ച റഫറിയുമായ ബെന്റില ഡിക്കോത്തയ്ക്ക് കോച്ചിംഗിൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ എ ലൈസൻസ് ലഭിച്ചു.ഇപ്പോൾ ഇന്ത്യൻ അണ്ടർ 20 ടീം അസിസ്റ്റന്റ് കോച്ചാണ്.
1998 ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ബെന്റില ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു.
സംസ്ഥാന സ്കൂൾ കായികമേള ആദ്യമാ
ഉസ്ബെക്കിസ്ഥാനിൽ നടന്ന 18-ാമത് താഷ്കെന്റ് ഓപ്പൺ ചെസ് കിരീടം സ്വന്തമാക്കി മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ. അവസാന റൗണ്ടിൽ ഗ്രാൻഡ് മാസ്റ്റർ ഷംസിദീൻ വോക്കിദോവിനെ സമനിലയിൽ തളച്ചാണ് നിഹാൽ കിരീടത്തിലെത്തിയത്.കഴിഞ്ഞ നവംബറിൽ ഉസ്ബക്കിസ്ഥാനിൽ നടന്ന പ്രസിഡന്റ് കപ്പിലും നിഹാൽ കിരീടം നേടിയിരുന്നു.
സെർബിയയിൽ നടന്ന ഫിഡെ വേൾഡ് സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ദിവി ബിജേഷ് റണ്ണർ അപ്പായി. ടൈബ്രേക്കറിലാണ് ദിവിക്ക് കിരീടം നഷ്ടമായത്. ഈ വർഷമാദ്യം ഫിഡെയുടെ വനിതാ കാൻഡിഡേറ്റ്സ് മാസ്റ്റർ പദവിയിലെത്തിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ ദിവി.കഴിഞ്ഞ ഡിസംബറിൽ തായ്ലാൻഡിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ സ്റ്റാൻഡേഡ് ഫോർമാറ്റിലും ബ്ളിറ്റ്സിലും ചാമ്പ്യനായിരുന്നു.