തെളിഞ്ഞുനിന്ന സംഘാടന മികവ്

 സംസ്ഥാന സ്കൂൾ കായികമേള ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ നടത്തിയത് കഴിഞ്ഞകൊല്ലം കൊച്ചിയിൽ വച്ചായിരുന്നു. സ്കൂൾ കായികമേളയുടെ ചരിത്രത്തിലെ തന്നെ വിപ്ളവകരമായ ഒരു മാറ്റമായിരുന്നു അത്. ഇക്കൊല്ലം തിരുവനന്തപുരത്ത്  ഒളിമ്പിക്സ് മാതൃകയിൽതന്നെ മേള നടത്താനും വിജയകരമായി കൊടിയിറക്കാനും വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞു. അതിനുള്ള കയ്യടികൾ അർഹിക്കുന്നത് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള ടീമിനാണ്. 

നിഹാൽ സരിന് കിരീടം

ഉസ്ബെക്കിസ്ഥാനിൽ നടന്ന 18-ാമത് താഷ്കെന്റ് ഓപ്പൺ ചെസ് കിരീടം സ്വന്തമാക്കി മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ. അവസാന റൗണ്ടിൽ ഗ്രാൻഡ് മാസ്റ്റർ ഷംസിദീൻ വോക്കിദോവിനെ സമനിലയിൽ തളച്ചാണ് നിഹാൽ കിരീ‌ടത്തിലെത്തിയത്.കഴിഞ്ഞ നവംബറിൽ ഉസ്ബക്കിസ്ഥാനിൽ നടന്ന പ്രസിഡന്റ് കപ്പിലും നിഹാൽ കിരീടം നേടിയിരുന്നു.

ലോക സ്കൂൾ ചെസ് : ദിവി ബിജേഷ് റണ്ണർ അപ്പ്

സെർബിയയിൽ നടന്ന ഫിഡെ വേൾഡ് സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ദിവി ബിജേഷ് റണ്ണർ അപ്പായി. ടൈബ്രേക്കറിലാണ് ദിവിക്ക് കിരീടം നഷ്ടമായത്. ഈ വർഷമാദ്യം ഫിഡെയുടെ വനിതാ കാൻഡിഡേറ്റ്സ് മാസ്റ്റർ പദവിയിലെത്തിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ ദിവി.കഴിഞ്ഞ ഡിസംബറിൽ തായ്‌ലാൻഡിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ സ്റ്റാൻഡേഡ് ഫോർമാറ്റിലും ബ്ളിറ്റ്സിലും ചാമ്പ്യനായിരുന്നു.