മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കേരള ടീം പരിശീലകനുമായ അമയ് ഖുറേസ്യ രചിച്ച ‘ 74 വർഷങ്ങൾക്ക് ശേഷം” എന്ന പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പ്രകാശനം ചെയ്തു. ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ അമയ് ഖുറാസിയയുടെ മകളും പുസ്തകത്തിന്റെ സഹരചയിതാവുമായ അമയ്സി കീർത്തി ഖുറാസിയയും പങ്കെടുത്തു.
സെലസ്റ്റിയൽ ട്രോഫി ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം ചൂടി മാസ്റ്റേഴ്സ് സി.സി. ഫൈനൽ പോരാട്ടത്തിൽ ഇ.കെ.കെ ഗ്ലോബ്സ്റ്റാർ സി.സിയെ 28 റൺസിനാണ് പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മാസ്റ്റേഴ്സ് 44.3 ഓവറിൽ 241 റൺസിന് ആൾഔട്ടായി. 52 റൺസ് വീതം നേടിയ അഭിജിത്ത് പ്രവീൺ, കൃഷ്ണ പ്രസാദ് എന്നിവരുടെ പ്രകടനമാണ് മാസ്റ്റേഴ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. ഗ്ലോബ്സ്റ്റാറിന് വേണ്ടി ഹരികൃഷ്ണ 4 വിക്കറ്റും വിനൂപ് മനോഹരൻ 3 വിക്കറ്റും വീഴ്ത്തി.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി അഡ്വ. ശ്രീജിത്ത് വി. നായരെ തിരഞ്ഞെടുത്തു. സംഘടനയുടെ മുൻ ട്രഷററും സെക്രട്ടറിയുമാണ് ആലപ്പുഴ സ്വദേശിയായ ശ്രീജിത്ത്.നിലവിലെ സെക്രട്ടറി വിനോദ് എസ്. കുമാറും, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും തൽസ്ഥാനങ്ങളിൽ തുടരും. അപെക്സ് കൗൺസിൽ അംഗമായിരുന്ന സതീശൻ കെ. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി. അജിത് കുമാർ ആണ് പുതിയ ട്രഷറർ. അപെക്സ് കൗൺസിലിലേക്കുള്ള ജനറൽ ബോഡി പ്രതിനിധിയായി കാസർകോ
ഈ വർഷം സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കുന്ന അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാകപ്പിൽ നയിച്ച ആയുഷ് മാത്രെ ക്യാപ്ടനായ പതിനഞ്ചംഗ സ്‌ക്വാഡിൽ മലയാളികളായ മുഹമ്മദ് ഇനാൻ, ആരോൺ ജോർജ് എന്നിവരുമുണ്ട്. എന്നിവരാണ് ഉൾപ്പെട്ടത്. വിയാൻ മൽഹോത്രയാണ് വൈസ് ക്യാപ്ടൻ. ലോകകപ്പിന് മുമ്പ്നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനേയും പ്രഖ്യാപിച്ചു. മാത്രെയും മൽഹോത്രയും പരിക്കിലായതിനാൽ ഈ ടീമിലുണ്ടാവില്ല. പകരം വൈഭവ് സൂര്യവംശി ക്യാപ്ടനും ആരോൺ ജോർജ് വൈസ് ക്യാപ്ടനുമാകും.
കോട്ടയം സ്വദേശിയായ ആരോൺ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലാണ് കളിക്കുന്നത്. ടോപ് ഓർഡർ ബാറ്ററും മീഡിയം പേസറുമാണ്. ഏഷ്യാകപ്പിൽ മൂന്ന് അർദ്ധസെഞ്ച്വറികൾ നേടിയിരുന്നു.തൃശൂർ സ്വദേശിയായ ഇനാൻ കേരളത്തിന്റെ അണ്ടർ 19 താരമാണ്. നേരത്തേയും ഇന്ത്യൻ അണ്ടർ 19 ടീമിൽ കളിച്ചിട്ടുണ്ട്. വലം കയ്യൻബാറ്ററും ലെഗ്ബ്രേക്ക് ബൗളറുമാണ്.
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക.സെപ്റ്റംബർ 12ന് ആരംഭിച്ച് എല്ലാ വാരാന്ത്യങ്ങളിലും നടക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19 നാണു അവസാനിക്കും.
ജൂനിയർ താരങ്ങൾക്ക് ത്രിദിന ഫോർമാറ്റുകളിൽ അനായാസമായി കളിക്കാനുള്ള പരിശീലനം കൂടിയാണ് ടൂർണ്ണമെന്റ് ലക്‌ഷ്യം വയ്ക്കുന്നത്. കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് (ഗ്രൗണ്ട് 1 & 2 ) – തൊടുപുഴ, കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട്, മംഗലാപുരം എന്നീ മൂന്നു വേദികളിൽ ഒരേസമയമാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മത്സരിക്കുന്ന ദക്ഷിണ മേഖല ടീമിലേക്ക് അഞ്ച് മലയാളി താരങ്ങളെ തിരഞ്ഞെടുത്തു. ഇന്ത്യൻ താരം തിലക് വർമ്മ നയിക്കുന്ന ദക്ഷിണാമേഖലാ ടീമിന്റെ വൈസ് ക്യാപ്ടനായി കേരള താരം മുഹമ്മദ് അസറുദ്ദീനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സൽമാൻ നിസാർ, ബേസിൽ എൻ.പി, എം.ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവരാണ് മറ്റ് മലയാളികൾ. ഏദൻ റിസർവ് താരമാണ്.
ഈ വർഷം സെപ്തംബർ -ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകാൻ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും. വിശാഖപട്ടണം,റായ്പുർ,ഛണ്ഡിഗഡിലെ മുള്ളൻപുർ,ഇൻഡോർ എന്നീ നഗരങ്ങളും എട്ടുടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് വേദിയാകുമെന്നാണ് റിപ്പോർട്ടുകൾ.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ എൻ.എസ്.കെ ട്വന്റി-20 ടൂർണ്ണമെന്റിൽ എറണാകുളം ജില്ല ചാമ്പ്യന്മാർ. ഫൈനലിൽ കംബൈൻഡ് ഡിസ്ട്രിക്ട്സിനെ ഒൻപത് വിക്കറ്റിനാണ് എറണാകുളം തോല്പിച്ചത്. മഴയെ തുടർന്ന് വി.ജെ.ഡി നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്. പത്ത് പന്തുകളിൽ 39 റൺസുമായി പുറത്താകാതെ നിന്ന എറണാകുളത്തിന്റെ കെ.ആർ രോഹിതാണ് മാൻ ഒഫ് ദ മാച്ച്.